29 C
Trivandrum
Friday, April 25, 2025

പെൻഗ്വിനുകളുടെ ദ്വീപിനും ട്രംപിൻ്റെ വക 10 ശതമാനം തീരുവ

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: മനുഷ്യൻ കാലുകുത്തിയിട്ട് വർഷം 10 ആയി. ആകെയുള്ളത് കുറച്ച് പെൻഗ്വിനുകൾ. എങ്കിലും അൻ്റാർട്ടിക്കയ്ക്ക് അടുത്തുള്ള ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സ് ദ്വീപുകളും യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പകരച്ചുങ്കപ്പട്ടികയിൽപ്പെട്ടു. ഈ ദ്വീപുകൾക്കു ചുമത്തിയ തീരുവ 10 ശതമാനം. ഇതുകണ്ട ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു -“ഭൂമിയിലെ ഒരിടവും സുരക്ഷിതമല്ല.”

ഓസ്ട്രേലിയയുടെ അധീനതയിലുള്ള ദ്വീപുകളാണ് ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സ്. സമുദ്രത്തിലൂടെയേ ഇവിടെയെത്താൻ കഴിയൂ. ഓസ്ട്രേലിയയ്ക്ക് ചുമത്തിയ 10 ശതമാനം പകരച്ചുങ്കത്തിനു പുറമേ, ആ രാജ്യത്തിൻ്റെ അധീ നതയിലുള്ള ദ്വീപുകൾക്ക് പ്രത്യേക ചുങ്കവും പ്രഖ്യാപിച്ചു ട്രംപ്. അങ്ങനെയാണ് ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സും പെട്ടത്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപിൽനിന്ന് 2022ൽ യുഎസിലെ ദ്വീപുകൾക്ക് 14 ലക്ഷം ഡോളറിൻ്റെ ചരക്ക് കയറ്റുമതി ചെയ്തെന്നാണ് ലോകബാങ്കിൻ്റെ രേഖ.

ഓസ്ട്രേലിയയുടെ കൊക്കോസ് ദ്വീപുകൾക്കും ക്രിസ്മസ് ദ്വീപിനും 10 ശതമാനം വീതം ഇറക്കുമതിത്തീരുവ ചുമത്തിയിട്ടുണ്ട്. 2,188 മനുഷ്യർ മാത്രം താമസിക്കുന്ന നോർഫോക് ദ്വീപിനാണ് ഏറ്റവുമധികം -29 ശതമാനം. അതേസമയം, യു.എസിലേക്ക് തങ്ങൾക്ക് കയറ്റുമതിയൊന്നുമില്ലെന്ന് നോർഫോക് ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks