സുനിതയും ബുച്ചും തിരിച്ചെത്തുന്നു, 8 മാസത്തിനു ശേഷം

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: 8 ദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നു് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐ.എസ്.എസ്.) പോയവരാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും. 8 മാസം കഴിഞ്ഞിട്ടും അവർക്കു മടങ്ങാനായിട്ടില്ല. ഒടുവിൽ അനിശ്ചിതത്വം നീങ്ങുകയാണ്. ഇരുവരും മാർച്ച് 19ന് ഭൂമിയിൽ നിലംതൊടും.

സ്‌പെയ്സ് എക്സിന്റെ ക്രൂ-10 ദൗത്യത്തിൽ ഇരുവരും മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് 12നാണ് ക്രൂ-10 ദൗത്യം ഐ.എസ്.എസിലേക്കു പുറപ്പെടുക. മാർച്ച് 19ന് തിരികെയെത്തുമെന്ന് സി‌.എൻ‌.എന്നിന് നൽകിയ അഭിമുഖത്തിൽ സുനിത വില്യംസും വിൽമോറും സ്ഥിരീകരിച്ചു.

ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിലാണ് സുനിതയും ബുച്ചും ഐ.എസ്.എസിലേക്കു പോയത്. സ്റ്റാർലൈനർ തകരാറിലായതോടെ ഇരുവരും അവിടെത്തുടരാൻ നിർബന്ധിതരാകുകയായിരുന്നു.

ക്രൂ-10 ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികരായ ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ഏറോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി ബഹിരാകാശ യാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കും. 6 മാസത്തെ ദൗത്യത്തിനായാണ് ഇവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നത്.

ക്രൂ-10 എത്തിയാൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൈമാറ്റ പ്രക്രിയ നടക്കും. തുടർന്ന് നിലവിൽ ബഹിരാകാശ നിലയ കമാൻഡറായ വില്യംസ് കമാൻഡ് കൈമാറും.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special