Follow the FOURTH PILLAR LIVE channel on WhatsApp
ക്വെറ്റ: പാകിസ്താനിൽ ബലൂച് ലിബറേഷൻ ആർമി(ബി.എൽ.എ.) നിർണായക മുന്നേറ്റം നടത്തിയതായി റിപ്പോർട്ട്. നാടകീയമായ നീക്കത്തിലൂടെ ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വെറ്റ ബി.എൽ.എ. പിടിച്ചെടുത്തതായുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ബി.എൽ.എയ്ക്ക് എല്ലാ പിന്തുണയും നല്കുന്നത് ഇന്ത്യയാണെന്ന ആരോപണം പാകിസ്താൻ കാലാകാലങ്ങളായി ഉന്നയിക്കുന്നതാണ്. ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ ബി.എൽ.എ. നടത്തിയിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വിമതര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പാകിസ്താൻ്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുകയാണ് ഇവര്‍.
“ബലൂച് ജനത സ്വന്തം പതാക ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പാകിസ്താനില്‍നിന്ന് ബലൂചിസ്ഥാനിലേക്ക് ലോകം മാറ്റേണ്ട സമയമായി. പാകിസ്താന് വിട, ബലൂചിസ്ഥാനിലേക്ക് സ്വാഗതം”- സ്വതന്ത്ര ബലൂച്ച് പ്രസ്ഥാനത്തിൻ്റെ പ്രതിനിധിയും എഴുത്തുകാരനുമായ മിര്‍ യാര്‍ ബലോച്ച് കുറിച്ചു.
ബി.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്താന് വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബി.എൽ.എ. പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇന്ത്യയുമായുള്ള അതിർത്തിയിൽ സംഘർഷം ശക്തിപ്രാപിച്ചിരിക്കുന്ന അവസ്ഥയിൽ പെട്ടെന്ന് ബലൂചിസ്ഥാനിൽ ഒരു സൈനിക നീക്കം നടത്താനുള്ള സാഹചര്യമല്ല പാക് സേനയ്ക്കുള്ളത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിൻ്റെ വാഹനം ബി.എൽ.എ. തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം 7 സൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്ഫോടനത്തില്‍ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബി.എൽ.എ. ക്വെറ്റയില്‍ ആധിപത്യം സ്ഥാപിച്ചതായ വാര്‍ത്തയും പുറത്തുവരുന്നത്.