29 C
Trivandrum
Tuesday, May 13, 2025

അജിത് കുമാറിനെ മാറ്റാന്‍ സി.പി.എം. തീരുമാനം

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്തു നിന്ന് എം.ആര്‍.അജിത് കുമാറിനെ മാറ്റാന്‍ സി.പി.എം. നേതൃത്വത്തില്‍ ധാരണ. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിയാലോചനയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനായി പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാന നേതാക്കളെല്ലാവരും ഡല്‍ഹിയിലുണ്ട്. ഇപ്പോള്‍ കേരളത്തില്‍ പൊലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും പി.വി.അന്‍വര്‍ എം.എല്‍.എ. സ്വീകരിക്കുന്ന നിലപാടുകളും പി.ബി. അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും കൂടിയിരുന്ന് ചര്‍ച്ച ചെയ്തു.

ആരെങ്കിലും ആരോപണമുന്നയിച്ചതിന്റെ പേരില്‍ മാത്രം ഒരുദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാവില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സ്വീകരിച്ചിരുന്നത്. അങ്ങനെ ആരോപണത്തിന്റെ പേരില്‍ മാത്രം ആരെയെങ്കിലും മാറ്റിയാല്‍ അതു തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്കു വഴിവെക്കുമെന്ന നിലപാട് പാര്‍ട്ടിയും അംഗീകരിച്ചു. ആര്‍ക്കെതിരെ ആരോപണം വന്നാലും അയാളെ മാറ്റണം എന്ന സാഹചര്യമുണ്ടായാല്‍ അതു ഭരണപ്രതിസന്ധി തന്നെ സൃഷ്ടിക്കും. ഇതിനാല്‍ വ്യക്തമായ അന്വേഷണം നടത്തിയ ശേഷം മാത്രം ആര്‍ക്കെങ്കിലുമെതിരെ നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് നിലപാട്.

അതുപ്രകാരണം അജിത് കുമാറിനെതിരെയുള്ള പ്രാഥമിക പരിശോധന പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് സൂചന. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് തന്നെ നേരിട്ട് മണിക്കൂറുകളോളം എ.ഡി.ജി.പിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അജിത് കുമാറിനെതിരെ ഉയര്‍ന്ന ചില ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട് എന്നു തന്നെയാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സി.പി.എം. നേതാക്കള്‍ ധാരണയിലെത്തിതയത്.

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തോടെ അജിത് കുമാറിന്റെ കാര്യത്തില്‍ ഏകദേശ ധാരണയാകും. അദ്ദേഹത്തിന് പുതിയ ചുമതല നല്കണമോ, നല്കണമെങ്കില്‍ അത് എന്താവണം എന്നൊക്കെ യോഗത്തില്‍ തീരുമാനമാകും. സി.പി.എമ്മിന്റെ തീരുമാനത്തിന് നേരത്തേ തന്നെ സി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks