29 C
Trivandrum
Wednesday, January 14, 2026

ഡിറ്റ്‌വാ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ വൻ നാശനഷ്ടം

Follow the FOURTH PILLAR LIVE channel on WhatsApp 

ഡല്‍ഹി: വടക്കന്‍ തമിഴ്നാട്-തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് അതിവേഗം അടുക്കുന്ന ‘ദിറ്റ്വാ’ ചുഴലിക്കാറ്റ് നിലവില്‍ കാരക്കലില്‍ നിന്ന് 220 കിലോമീറ്റര്‍ മാത്രം അകലെയാണ്. നവംബര്‍ 30-ന് പുലര്‍ച്ചെ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ വന്‍ നാശനഷ്ടം വിതച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ മരണസംഖ്യ ഉയര്‍ന്നു. 130 പേരെ കാണാതായിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചുഴലിക്കാറ്റ് തീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്നാട്ടില്‍ അതീവ ജാഗ്രതയിലാണ്. എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളെ വിന്യസിക്കുകയും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് 3,73,000-ത്തിലധികം ആളുകളെയാണ് ബാധിച്ചത്. ദുരന്ത നിവാരണ കേന്ദ്രം (ഡി.എം.സി.) നല്‍കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 43,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks