29 C
Trivandrum
Sunday, June 1, 2025

കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ട് ഇന്ത്യ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി കൊല്ലപ്പെട്ട ലഷ്കർ ഭീകരൻ അബ്ദുൽ അസ്ഹർ റൗഫിൻ്റെ സംസ്കാരത്തിൽ പങ്കെടുത്ത പാകിസ്താൻ സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടു. പാകിസ്താൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പാകിസ്താൻ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് ഇൻസ്പെക്ടർ ജനറലും ചടങ്ങിൽ പങ്കെടുത്തു.

ലഫ്റ്റനൻ്റ് ജനറൽ ഫയാസ് ഹുസൈൻ, മേജർ ജനറൽ റാവു ഇമ്രാൻ, അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ, പാകിസ്താൻ പഞ്ചാബ് നിയമസഭാംഗം ഉസ്മാൻ അൻവർ, മാലിക് സൊഹൈബ് അഹമ്മദ് എന്നിവരാണ് ബഹാവല്‍പുരിലെ മുരിദ്‌കെയില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തത്. ഖാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ മുഖ്യ സൂത്രധാരനും ജയ്ഷ് എ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരനുമാണ് അബ്ദുൽ റൗഫ്.

ഖാണ്ടഹാർ വിമാനറാഞ്ചലിലും പുൽവാമ ആക്രമണത്തിലും ഉൾപ്പെട്ട അബ്ദുർ റൗഫ്, യൂസഫ് അസ്ഹർ, മുദസ്സിർ അഹമ്മദ് എന്നിവരടക്കം 100 ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി നടത്തിയ വ്യോമാക്രമണത്തിൽ തകർത്ത പാകിസ്താൻ്റെ സൈനിക കേന്ദ്രങ്ങളുടെ വിവരവും ഇന്ത്യ പുറത്തുവിട്ടു. റഫിഖി, മുരിദ്, ചക്‌ലാല, റഹീം യാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നിവിടങ്ങളിലേതുൾപ്പെടെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks