Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കേറ്റ ആഘാതത്തിൻ്റെ വ്യാപ്തി വ്യക്തമാക്കി വോട്ടുവിഹിത കണക്കുകൾ. കഴിഞ്ഞ തവണത്തെ അപക്ഷേച്ച് 10.01 ശതമാനം വോട്ടുകൾ ഇക്കുറി എ.എ.പിക്ക് നഷ്ടമായി. 22 സീറ്റുകള്‍ വിജയിച്ച എ.എ.പിക്ക് 43.56 ശതമാനം വോട്ടുവിഹിതമാണ് ഇത്തവണ നേടാനായത്. കഴിഞ്ഞതവണ 53.57 ശതമാനമായിരുന്നു എ.എ.പിയുടെ വോട്ടുവിഹിതം.
എന്നാൽ, പകുതിയിലേറെ സീറ്റുകള്‍ക്ക് പിന്നിലാക്കി ഭരണം പിടിച്ചിട്ടും ബി.ജെ.പിക്ക് എ.എ.പിയുായി വോട്ടുവിഹിതത്തിലെ വ്യത്യാസം 2.35 ശതമാനം മാത്രമാണ്. 48 സീറ്റുകൾ നേടിയ ബി.ജെ.പിയുടെ വോട്ടുവിഹിതം 45.91 ശതമാനമാണ്. അപ്പോഴും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുവിഹിതത്തില്‍ പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടായി. 38.51 ശതമാനം വോട്ടാണ് കഴിഞ്ഞതവണ ബി.ജെ.പി. നേടിയത്. ഇത്തവണ 7.4 ശതമാനത്തിന്റെ വര്‍ധന.
1 സീറ്റില്‍പ്പോലും വിജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് 6.37 ശതമാനം വോട്ടുവിഹിതം നേടാനായിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 2.11 ശതമാനം കൂടുതല്‍ വോട്ട് ഇത്തവണ കോണ്‍ഗ്രസ് നേടി. സീറ്റുകളുടെ കാര്യത്തിൽ 2020ലും ‘സംപൂജ്യ’രായിരുന്ന കോണ്‍ഗ്രസ് 4.26 ശതമാനം വോട്ടുകളാണ് അന്നു നേടിയിരുന്നത്.
എ.എ.പിയുടെ വോട്ടില്‍ വലിയൊരു ഭാഗം ബി.ജെ.പിയിലേക്കു പോയി എന്നു തന്നെയാണ് പ്രാരംഭ കണക്കുകൾ വ്യക്തമാക്കുന്നത്. എ.എ.പിയുടെ കൈവശമുണ്ടായിരുന്ന 7 ശതമാനത്തിലേറെ വോട്ട് ബി.ജെ.പിയിലേക്കു മാറിയപ്പോൾ കോൺഗ്രസിനും അതിൽ നിന്ന് ചെറിയൊരു പങ്ക് ലഭിച്ചിട്ടുണ്ട്.