Follow the FOURTH PILLAR LIVE channel on WhatsApp
പത്തനംതിട്ട: ഹണിട്രാപ്പ് കേസിൽ 5 വീഡിയോ ക്ലിപ്പുകൾ കണ്ടെടുത്ത് പോലീസ്. പ്രതി രശ്മിയുടെ ഫോണിൽ നിന്നാണ് വീഡിയോ ലഭിച്ചത്. രശ്മിയും ആലപ്പുഴ സ്വദേശിയായ യുവാവും വിവസ്ത്രരായി നിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. പരാതിക്കാരനായ റാന്നി സ്വദേശി ജയേഷിന്റെയും രശ്മിയുടെയും വിവാഹ നടത്തിപ്പിൽ ഇടപെട്ട ആളാണെന്നും പൊലീസ് കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് നാളെ അപേക്ഷ സമർപ്പിക്കും. പരാതിക്കാരിൽ റാന്നി സ്വദേശി 30കാരൻ ജയേഷിന്റെയും രശ്മിയുടെയും വിവാഹ നടത്തിപ്പിൽ ഇടപെട്ട ആൾ ജയേഷിന്റെ ഫോണിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടെത്താൻ സൈബർ സെലിന്റെ സഹായം തേടും. യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി വീട്ടിലെത്തിച്ച് മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് യുവദമ്പതികൾ അറസ്റ്റിലായത്. യുവാക്കളെ ക്രൂരമർദനത്തിനാണ് ഇരുവരും ഇടയാക്കിയത്.























