രാഹുലിനെ പിന്തുണച്ചും വനിത നേതാക്കളെ വിമർശിച്ചും എംഎം ഹസ്സൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സൻ. വനിത നേതാക്കളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം രം​ഗത്തെത്തിയത്. പാർട്ടി നിലപാടെടുക്കുന്നതിന് മുൻപ് വനിതാ അംഗങ്ങൾ രംഗത്ത് വന്നത് തെറ്റാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്. അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.എം ഹസൻ പറഞ്ഞു.

അതേസമയം രാഹുലിന് പൂർണ പിന്തുണ നൽകുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ‘നിയമസഭയിൽ പങ്കെടുക്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന്റെ അവകാശം.രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വന്തം എം എൽ എ മാരും മന്ത്രിമാരും ആരോപണ വിധേയരായവർ തുടരുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്. സ്വന്തം മുന്നണിയിലുള്ളവരെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്ന മുഖ്യമന്തിയാണ് രാജി ആവശ്യപ്പെടുന്നത്. എന്ത് യുക്തിയുടെ പേരിലാണ് രാജി വയ്ക്കണമെന്ന് പറയുന്നത്? രാഹുലിനെതിരെ ഒരാളും പരാതി കൊടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ ആർക്കും കുഴപ്പമില്ലെന്നും’ ഹസൻ പറഞ്ഞു. പരാതിയുള്ളവർക്ക് പൂർണ പ്രൊട്ടക്ഷൻ നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാതിക്കാരുണ്ടോ എന്ന് ചോദിച്ച് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിലിനെ തടയാൻ തുനിഞ്ഞാൽ കോൺ​ഗ്രസ് കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും എം.എം ഹസൻ പറഞ്ഞു. ‘നിങ്ങളുടെ സ്ത്രീപീഡകരായ മന്ത്രിമാർക്കും എംഎൽഎമാർക്കും റോഡിലിറങ്ങി നടക്കാമെന്ന് ഡിവൈഎഫ്ഐക്കാർ വ്യാമോഹിക്കേണ്ട. യൂത്ത് കോൺഗ്രസുകാരും കോൺഗ്രസുകാരും വെറുതെ കയ്യുംകെട്ടി നോക്കി നിൽക്കില്ല’. എം.എം ഹസൻ പറഞ്ഞു.

Recent Articles

Related Articles

Special