Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കത്ത് വിവാദം പക്ഷപാതപരമായ സിപിഎം വിരോധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ സിപിഎം തന്നെ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ കൊണ്ട് സിപിഎമ്മിനെ തകർക്കാനാവില്ല. പി ബിയെ സംബന്ധിച്ച വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നൽകുന്നില്ല.പാർട്ടിക്ക് പുറത്തും അകത്തും ചർച്ച ചെയ്യണ്ട വിഷയങ്ങൾ ഉണ്ടല്ലോ എന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം പിബിക്ക് നൽകിയ പരാതി ചോർന്നതിന് പിന്നിൽ എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്താണെന്ന് പരാതി നൽകിയ വ്യവസായി മുഹമ്മദ് ഷർഷാദ് ആരോപിച്ചിരുന്നു. പാർട്ടി നേതാക്കൾക്ക് ഹവാല പണമിടപാടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിച്ചും പാർട്ടി കോൺഗ്രസിൽ ലണ്ടനിൽനിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാനിരുന്ന രാജേഷ് കൃഷ്ണയെക്കുറിച്ചുമാണ് വ്യവസായി ഷർഷാദ് പിബിക്ക് പരാതി നൽകിയത്.
പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡൽഹി ഹൈക്കോടതിയിൽ സ്വകാര്യ അന്യായം നൽകിയിരുന്നു. ഇതിനൊപ്പമാണ് ഷർഷാദ് നൽകിയ പരാതി കൂടി ഉൾപ്പെടുത്തത്. പിബിക്ക് നൽകിയ ഈ പരാതി രാജേഷിന് ചോർത്തി നൽകിയത് എം.വി.ഗോവിന്ദന്റെ മകനാണെന്നാണ് പരാതിക്കാരൻ ആരോപിച്ചിരിക്കുന്നത്.
























