Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടറായിരുന്ന ഡി.ജി.പി. മനോജ് ഏബ്രഹാമിനെ വിജിലൻസ് ഡയറക്ടറാക്കിയതടക്കം പൊലീസ് തലപ്പത്ത് അഴിച്ചുപണി. ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചു. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായും നിയോഗിച്ചു.
ജയിൽ ഡി.ജി.പി. ആയിരുന്ന ബൽറാം കുമാർ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എക്സൈസ് കമ്മിഷണറായിരുന്ന മഹിപാൽ യാദവിനെ ക്രൈം എ.ഡി.ജി.പി. ആയും നിയമിച്ചു. ഇൻ്റലിജൻസ് ഐ.ജി. ജി.സ്പർജൻ കുമാറിനെ ക്രൈംസ് ഐ.ജിയായും ക്രൈംസ് ഐ.ജി. പി.പ്രകാശിനെ കോസ്റ്റൽ പൊലീസ് ഐ.ജിയായും മാറ്റി.
ഐ.ജി. കെ.സേതുരാമനാണ് ജയിൽ ഡി.ജി.പിയുടെ ചുമതല. ക്രൈംസ് ഐ.ജി. എ.അക്ബറിനെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്കു മാറ്റിയിട്ടുണ്ട്.