29 C
Trivandrum
Tuesday, May 13, 2025

പാകിസ്താൻ്റെ പ്രകോപനം: വെള്ളമില്ലെങ്കിൽ യുദ്ധമെന്ന് പ്രതിരോധ മന്ത്രി, ചോര ഒഴുകുമെന്ന് ബിലാവൽ ഭൂട്ടോ

Follow the FOURTH PILLAR LIVE channel on WhatsApp 

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന് ജലം നൽകിയില്ലെങ്കിൽ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി മുൻ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും രംഗത്തെത്തി. സിന്ധു നദിയിലൂടെ ഒന്നുകിൽ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ മുന്നറിയിപ്പ്.

കശ്മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണം ബ്രിട്ടിഷ് ചാനലായ സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഖ്വാജ ആസിഫ് ആവശ്യപ്പെടു. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാകിസ്താൻ സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ ലഷ്കർ എ തോയ്ബയുമായി ബന്ധമുള്ള ഭീകരസംഘടനയാണെന്ന ആരോപണം ആസിഫ് നിഷേധിച്ചു. ‘ലഷ്കർ എ തോയ്ബ പാകിസ്താനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും?’– ആസിഫ് ചോദിച്ചു.

ഭീകരസംഘടനകളെ പരിശീലിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ചരിത്രം പാകിസ്താനുണ്ടെന്നും ക്വാജ ആസിഫ് സമ്മതിച്ചു. അമേരിക്കയ്ക്കു വേണ്ടിയാണ് ഈ ജോലി ചെയ്തത്. ബ്രിട്ടൻ അടക്കമുള്ള പാശ്ചാത്യർക്കു വേണ്ടിയും അതു ചെയ്തു. ഈ വൃത്തികെട്ട ജോലി ചെയ്തതിൻ്റെ ദുരിതം പാകിസ്താൻ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയെ പിന്തുണയ്ക്കുന്ന പാക് നയം അവതാരക ചൂണ്ടിക്കാട്ടിയപ്പോഴാണ് ഭീകരസംഘടനകളെ പോറ്റിവളർത്തിയത് പാശ്ചാത്യർക്കു വേണ്ടിയാണെന്നു പ്രതിരോധമന്ത്രി പറഞ്ഞത്. നോക്കൂ, ഞങ്ങൾ ഈ ചീത്തജോലി യുഎസിനുവേണ്ടി 3 ദശകത്തോളമായി ചെയ്തുകൊണ്ടിരിക്കുന്നു. ബ്രിട്ടനടക്കം പാശ്ചാത്യർക്കും വേണ്ടിയാണത്. തെറ്റുതന്നെ. അതിൻ്റെ ദുരിതം ഞങ്ങൾ അനുഭവിക്കുകയും ചെയ്തു –ആസിഫ് പറഞ്ഞു.

പാകിസ്താനോ രാജ്യാന്തര സമൂഹമോ മോദിയുടെ ‘യുദ്ധക്കൊതി’യോ സിന്ധു നദീജലം വഴിതിരിച്ചുവിടാനുള്ള ശ്രമമോ സഹിക്കില്ലെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു. സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും -അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ചകൾ മറച്ചുവയ്ക്കാൻ ഭീകരാക്രമണം പാകിസ്താനു മേൽ പഴിചാരുകയാണെന്നും ഭൂട്ടോ ആരോപിച്ചു.

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു നാഗരികതയുടെ അവകാശികളാണെന്ന് മോദി പറയുന്നു, പക്ഷേ ആ നാഗരികത ലാർക്കാനയിലെ മോഹൻജൊദാരോയിലാണ്. ഞങ്ങൾ അതിൻ്റെ യഥാർഥ സംരക്ഷകരാണ്, അത് സംരക്ഷിക്കുക തന്നെ ചെയ്യും – ഭൂട്ടോ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks